ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ ലോകത്ത് ഏറ്റുവും കൂടുതൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്ന രാജ്യമെന്ന് യുഎൻ മിഷന്റെ ഭാഗമായി അഫ്ഗാനിൽ പ്രവർത്തിക്കുന്ന പ്രതിനിധി റോസ ഇസകോവ്ന ഒതുൻബയേവ. താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയ ശേഷം സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന മനുഷ്യത്വ രഹിത നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ പ്രസ്താവനയിലാണ് പരാമർശം.
സ്ത്രീകളെ വീടികളിൽ തളച്ചിടുന്ന സമീപനമാണ് താലിബൻ ഭരണകൂടം സ്വീകരിക്കുതെന്നും. വിദ്യഭ്യാസമുൾപ്പെടെ നിരോധിക്കുന്ന ഉത്തരവിനെയും യുഎൻ അപലപിച്ചു. പൊതുസമൂഹത്തിൽ നിന്ന് സ്ത്രീകളെ പുറത്താക്കുകയും അവളുടെ സ്വപ്നങ്ങൾക്ക് കൂച്ച് വിലങ്ങിടുകയും ചെയ്യുന്ന നിലപാടിൽ ദുഖമുണ്ടെന്നും റോസ ഒതുബയേവ പറഞ്ഞു. താലിബാൻ അഫ്ഗാനിൽ എടുക്കുന്ന നിഷേധാത്മക സമീപനം അഫ്ഗാനികളെ ദാരിദ്രത്തിലേക്കെത്തിക്കുമെന്നും അവർ കൂടുതൽ ഒറ്റപ്പെടൽ നേരിടുമെന്നും ഒതുൻബയേവ പരാമർശിച്ചു.
തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 25- ശതമാനമായി കുറഞ്ഞെന്നും അന്താരാഷ്ട്ര തൊഴിൽ സംഘടന അറിയിച്ചു. 11.6 മില്യൺ സ്ത്രീകൾ ഇപ്പോൾ അഫ്ഗാനിൽ ദുരിതമനുഭവിക്കുന്നുണ്ട്. മുമ്പും അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യ രാഷ്ട്ര സംഘടന രംഗത്ത് വന്നിരുന്നു.
Comments