ഛണ്ഡീഗഢ് : പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന അറസ്റ്റു ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ പാകിസ്താൻ പൗരനെയാണ് ബിഎസ്എഫ് പിടികൂടുന്നത്.
പാകിസ്താനിലെ ഖബർജില്ല സ്വദേശിയായ ഭീകരനെ പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. സൈന്യം ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തിയിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നാണ് ഇയാളുടെ ദേശം വ്യക്തമാകുന്നത്. തുടർ നടപടികൾ നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിയായ ആമിർ റാസയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു. ഗുർദാസ്പൂർ സെക്ടറിലെ ബോർഡർ ഔട്ട്പോസ്റ്റിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. സമാനരീതിയിൽ ഒരു ബംഗ്ലാദേശ് പൗരനും അതിർത്തി കടക്കുന്നതിനിടയിൽ പിടിയിലായിരുന്നു.
Comments