ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി വാഗ്ദാനം ചെയ്ത അഴിമതികേസിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ നടപടി സ്വീകരിച്ച് സിബിഐ. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തേജസ്വി യാദവിന് രണ്ടാം തവണയാണ് സിബിഐ സമന്‍സ് അയച്ചത്. ഫെബ്രുവരി നാലിന് സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം സിബിഐയ്ക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ സമൻസ്.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറകേടറേറ്റ്
മാർച്ച് 10-ന് തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ റെയ്‍ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ സിബിഐ ലാലുപ്രസാദ് യാദവിനെയും ഭാര്യയെയും ഡല്‍ഹിയിലും പട്നയിലുമായി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ഭൂമിക്ക് പകരം റെയിൽവേ ജോലി നല്‍കിയെന്ന കേസാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെതത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്കും മറ്റ് 14 പേര്‍ക്കുമെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എല്ലാ പ്രതികളും മാര്‍ച്ച് 15 ന് ഡല്‍ഹി കോടതിയില്‍ ഹാജരാകണമെന്നാണ് സിബിഐ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Comments