കോട്ടയം : 7 വർഷം മുമ്പ് കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചതാണ്. ഇപ്പോഴിത ആകാശപ്പാതയുടെ ഉറപ്പ് പരിശോധിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പാലക്കാട് ഐഐടിക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ആകാശപ്പാത പൊളിച്ചു നീക്കുകയോ പണി തീർക്കുകയോ ചെയ്യണമെന്ന എ.കെ ശ്രീധരന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
മുമ്പും ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി ചെന്നിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി അന്ന് ആവശ്യമില്ലെങ്കിൽ പൊളിച്ചു കളഞ്ഞുകൂടെയെന്ന് വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പണി പൂർത്തീകരിക്കാം എന്ന റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.
ഹർജിയിൽ തിരവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ, കളക്ടർ, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. കക്ഷി രാഷ്ട്രിയ ഇടപെടലുകൾ മൂലമാണ് ആകാശപ്പാതയുടെ പണി പൂർത്തീകരിക്കാൻ സാധിക്കാത്തത്. ഇടത്-വലത് പോരാട്ടങ്ങളിൽ പൂർണ്ണമാകാത്ത പദ്ധതികൾ ഏറെയാണ്.
Comments