തിരുവനന്തപുരം: ‘വൃക്ക, കരൾ വിൽപനയ്‌ക്ക്’ എന്ന് ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. തിരുവനന്തപുരം മണക്കാടാണ് സംഭവം. കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
ആന്തരികാവയവങ്ങൾ വിൽക്കുന്നത് കുറ്റകരമായതിനാൽ ബോർഡിന്റെ ചിത്രം വ്യാജമാണെന്നാണ് ബോർഡ് കണ്ടവർ ആദ്യം കരുതിയത്. എന്നാൽ ബോർഡിലെ നമ്പരിലേക്ക് വിളിച്ചപ്പോഴാണ് സംഭവം വാസ്തവമാണെന്ന് മനസിലായത്.
വരുമാനം നിലച്ചതിനാൽ കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും ആവശ്യമായ പണം ലഭിക്കുന്നതിനുവോണ്ടിയാണ് ബോർഡ് സ്ഥാപിച്ചതെന്ന് വീട്ടുകാർ വ്യക്തമാക്കി. മണക്കാട് താമസിക്കുന്ന ദമ്പതികളാണ് ബോർഡ് വെച്ചത്. ബോർഡ് എടുത്ത് മാറ്റാൻ നിർദേശിക്കുകയും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments