തിരുവനന്തപുരം: ഉത്സവ പറമ്പിലെ ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കാലുതെന്നി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കർ നഗറിൽ പ്രേംകുമാർ ലത ദമ്പതികളുടെ മകൻ ഇന്ദ്രജിത്താണ് (24) മരിച്ചത്. പാപ്പനംകോട് മേലാങ്കോട് ശ്രീ മുത്തുമാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി 11മണിയ്ക്കാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് സ്ഥല പരിമിതി കാരണം സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ആളുകൾക്ക് ഇരിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പറമ്പിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ കിണർ മൂടിയിരുന്നു. എന്നാൽ ഇതിന് മുകളിൽ ആണ് കൊല്ലപ്പെട്ട ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവർ നിന്ന് നൃത്തം ചെയ്യ്തത്. ഇതിനിടെ പലകകൾ തകർന്നതിനെ തുടർന്ന് യുവാവ് വീഴുകയായിരുന്നു.
ഇന്ദ്രജിത്തിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും സുഹൃത്ത് കുക്കുവിന് ശ്വാസതടസമനുഭവപ്പെട്ടതിനെ തുടർന്ന് കിണറ്റിനുള്ളിൽ കുടങ്ങി. ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചു. എങ്കിലും ഇന്ദ്രജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് കുക്കു ആശുപത്രിയിലാണ്. വെൽഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്.
Comments