ബെംഗളൂരു: ബഹിരാകാശ ഗവേഷണ മേഖലയിൽ ബന്ധം ദൃഢമാക്കാൻ ഇന്ത്യയും ഫ്രാൻസും. ഇതിന്റെ ഭാഗമായി ഫ്രഞ്ച് നാഷണൽ അസംബ്ലിയുടെ പ്രതിനിധികൾ ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ബഹിരാകാശ മേഖലയിലെ പരസ്പര സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തൊടെയാണ് സന്ദർശനം.
വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തത്. ഐഎസ്ആർഒ ഹ്യൂമൺ സ്പേസ് ഫ്ളൈറ്റ് സെന്റർ ഡയറക്ടർ സോ. ആർ. ഉമാമഹേശ്വരന്റെ നേത്യത്വത്തിലുള്ള സംഘം ഫ്രഞ്ച് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി കൂടിക്കാഴ്ചയിൽ ചർച്ചയായി. ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയ്ക്കൊപ്പം സഹകരിക്കുന്ന പ്രധാന രാജ്യമാണ് ഫ്രാൻസ്.
ബഹിരാകാശ മേഖലയിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നത്. 1970-ൽ ഐഎസ്ആർഒയും ഫ്രഞ്ച് ബഹിരാകാശ എജൻസിയായ സിഎൻഇഎസും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിക്കിംഗ് റോക്കറ്റ് എഞ്ചിൻ വികസിപ്പിച്ചത് ഇരു രാജ്യങ്ങളും സംയുക്തമായാണ്. ഇതിന്റെ ഇന്ത്യൻ പതിപ്പ് വികാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം-3 എന്നിവയിൽ ഇത് ഉപയോഗിക്കുന്നുണ്ട്. സമുദ്രങ്ങളുടെ സമഗ്ര പഠനത്തിനായി വികസിപ്പിച്ച ഓഷ്യൻസാറ്റ്് സീരീസിലെ മൂന്നാമത്തെ ഇന്ത്യൻ ഉപഗ്രഹത്തിന്റെ നിർമ്മാണവേളയിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചിട്ടുണ്ട്.
Comments