ലക്‌നൗ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്.
നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാലഗ്രാം കല്ലുകൾ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊത്തുന്നത്. 18-ഉം 16-ഉം ടൺ ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാൾ ഇന്ത്യയിലേക്ക് അയച്ചത്. മഹാവിഷ്ണുവിന്റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയിൽ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുൻ നേപ്പാൾ ഉപപ്രധാനമന്ത്രി നിധി ചൂണ്ടിക്കാട്ടിയത്.
सीता लखन समेत प्रभु, सोहत तुलसीदास।
हरषत सुर बरषत सुमन, सगुन सुमंगल बास॥ pic.twitter.com/45TyCYbtbH— Champat Rai (@ChampatRaiVHP) March 16, 2023
അതിവേഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമ്മാണം വരുന്ന ജനുവരി ഒന്നിന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം പണി പൂർത്തിയായതായണ് ട്രഷറർ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് സൂചിപ്പിച്ചത്.
160 അടിയിലധികം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.
अयोध्या जी में प्रभु श्री रामलला के मंदिर का निर्माण कार्य धीरे-धीरे पूर्णता की ओर बढ़ता हुआ। pic.twitter.com/z7ywYtnddl
— Champat Rai (@ChampatRaiVHP) September 6, 2022
Comments