ലക്‌നൗ: ആഗ്രയിലെ താജ്ഗഞ്ച് മേഖലയിൽ അനധികൃതമായി കുടിയേറി താമസിച്ച അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് രണ്ട് സ്ത്രീകളുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. വ്യാജ ഇന്ത്യൻ രേഖകളുമായി ആഗ്രയിലെ താജ്ഗഞ്ച് പ്രദേശത്താണ് ഇവർ താമസിച്ചിരുന്നതെന്ന് കണ്ടെത്തി.
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കടക്കാൻ ആളുകളെ സഹായിച്ചിരുന്ന ഒരാളും പിടിയിലായവരിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് വ്യാജ ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ മറ്റ് നിരവധി രേഖകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുകയും അനധികൃതമായി താമസിക്കുകയും ചെയ്തതിന് നാല് കുടിയേറ്റക്കാരെ പ്രത്യേക സംഘം പശ്ചിമബംഗാളിൽ നിന്ന് പിടികൂടിയിരുന്നു. ബംഗ്ലാദേശികളെ വ്യാജ ഇന്ത്യൻ രേഖകൾ വാങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് താമസം മാറ്റുന്നതിനും സംഘം സഹായിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments