ന്യൂഡൽഹി: രാജ്യത്ത് ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്‌സിഡന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2018-ലെ കണക്കുകൾ പ്രകാരം 2018-ൽ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതായിരുന്നു. എന്നാൽ ഇക്കാലയളവിൽ സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങൾ 61 ശതമാനമായിരുന്നു. കൊറോണ മഹാമാരി കാലത്തെ ലോക്ഡൗൺ ഗതാഗതം കുറഞ്ഞിട്ടു ഇരുചക്രവാഹനാപകടങ്ങൾ വർദ്ധിച്ചു. 2020-ൽ 67 ശതമാനവും 2021-ൽ 64 സഥമാനവുമായി. 2022-ൽ 61 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ വൻ തോതിലുള്ള ഉപയോഗവും റോഡുകളുടെ അപര്യാപ്തതയുമാണ് അപകടം കൂടാൻ കാരണമെന്നാണ് കണ്ടെത്തൽ.
മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 1.66 കോടി വാഹനങ്ങളാണുള്ളത്. ഇതിൽ 1.08 കോടിയും ഇരുചക്രവാഹനങ്ങളാണ്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022-ലെ 57 ശതമാനം അപകടങ്ങൾക്കും കാരണം അതിവേഗമാണ്. മദ്യപിച്ച് വാഹനമോടിക്കുക. അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണം. മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങൾ കുറഞ്ഞെതാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിഗമനം.
Comments