ന്യൂഡൽഹി: ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനി രണ്ടാംഘട്ട പിരിച്ചുവിടൽ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ 9000 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും ചിലവ് കുറയ്‌ക്കാൻ പിരിച്ചുവിടൽ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കികൊണ്ട് ആമസോൺ ജീവനക്കാർക്ക് സന്ദേശം അയച്ചിരുന്നു.
ഇതാദ്യമായല്ല ആമസോൺ ജീവനക്കാരെ പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ 1800 ജീവനക്കാരെയാണ് പുറത്താക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി നിരവധി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ കമ്പനിയിൽ കടുത്ത സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടതിനാലാണ് പിരിച്ചുവിടുന്നതെന്നും സിഇഒ ആൻഡി ജാസി വിശദീകരിച്ചു. ജീവനക്കാർ ഇത് അംഗീകരിക്കുകയും ഒരു സംരംഭത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ അവരെ നയിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിലിൽ പുതിയ പിരിച്ചുവിടൽ പ്രക്രിയ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിരിച്ചുവിട്ട ജീവനക്കാരെ ആമസോൺ പിന്തുണയ്‌ക്കും. സെപ്പറേഷൻ പേയ്മെൻ്, ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്സ്റ്റേണൽ ജോബ് പ്ലേസ്മെന്റ് എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ നൽകുമെന്നും സിഇഒ പറഞ്ഞു.
Comments