അധികാരത്തിന് വേണ്ടി യുദ്ധത്തിൽ കാലുമാറിയ മിർ ജാഫറിനോട് രാഹുലിനെ ഉപമിച്ച് ബിജെപി ദേശീയ വക്താവ് സംബിത് പത്ര. വയനാട് എംപി രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഇന്നത്തെ മിർ ജാഫറാണ്. പാർലമെന്റിലെത്തി രാഹുൽ മാപ്പ് പറയണമെന്നും സംബിത് ആവശ്യപ്പെട്ടു. നവാബാകാൻ മിർ ജാഫർ ചെയ്തത് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. മിർ ജാഫർ ചെയ്തതിൽ നിന്ന് വ്യത്യസ്തമല്ല. രാഹുലിന്റെ പ്രവർത്തനങ്ങൾ അത്തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെയും രാജാവിനെയും ഒറ്റുകൊടുത്ത ചരിത്രമാണ് മിർ ജാഫറിന്റേത്.
മിർ ജാഫറിന് ഭരിക്കാനുള്ള ആഗ്രഹമായിരുന്നു, അതിനായി അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം സ്വീകരിച്ചു. അതിനുശേഷം രാജ്യം ഭരിച്ചത് ബ്രിട്ടീഷുകാരാണ്. പത്ര പറഞ്ഞു. ഇത് തന്നെയാണ്
രാഹുലും ചെയ്യുന്നത്. വിദേശ രാജ്യത്തുപോയി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടണമെന്നും രാജ്യത്തെ രക്ഷിക്കണമെന്നും അവരോട് അഭ്യർത്ഥിക്കുകയാണ് രാഹുൽ. വിദേശ മണ്ണിൽ ഇന്ത്യയെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും കോൺഗ്രസ്സിന്റെ ഗുഢാലോചന ഇന്ത്യയിലെ ജനങ്ങൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments