ന്യൂഡൽഹി: വ്യോമയാന ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് ഇന്ത്യ ശ്രദ്ധകേന്ദ്രികരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. അടുത്ത ഏഴ് വർഷത്തിനുളളിൽ 2000 ത്തിലധികം വിമാനങ്ങൾ നിർമ്മിക്കുവാൻ ഇന്ത്യൻ ആഭ്യന്തര വിമാന കമ്പനികൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്ധ്യ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയം സംഘടിപ്പിച്ച സിഎപിഎ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് നിലവിൽ 700 യാത്ര വിമാനങ്ങളാണുള്ളത്. അടുത്ത ഏഴ് വർഷത്തിനുളളിൽ 2000 ത്തിലധികം വിമാനങ്ങൾ നിർമ്മിക്കുവാൻ ഇന്ത്യൻ ആഭ്യന്തര വിമാന കമ്പനികൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഉത്പ്പാദനം വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും കോവിഡിന്റെ കാലത്ത് പോലും ഇന്ത്യൻ വ്യേമയാന മേഖല പിടിച്ചു നിന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ കണക്ക് പ്രകാരം 4.56 ലക്ഷത്തോളം യാത്രക്കാരാണ് പ്രതിദിനം ഈ മേഖലയെ ആശ്രയിക്കുന്നതായി സിന്ധ്യ വ്യക്തമാക്കി. 2023-24 വർഷത്തിൽ ഇത് 137.5 ദശലക്ഷമായി ഉയരും. നിലവിൽ 35 ഓളം വിമാന പരീശിലന സംഘങ്ങളാണുളളതെന്നും ഈ വർഷം അവസാനത്തോടുകൂടി 50 പരീശിലന സംഘങ്ങളായി ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ വ്യോമയാന മേഖലയിൽ 3600 ൽ അധികം എയർ ട്രാഫിക് കൺട്രോളർമാരെ പുതിയതായി നിയമിച്ചു. ഈ വർഷം ഓഗസ്റ്റോടെ 500 പേരെക്കൂടി നിയമിക്കുമെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Comments