താൻ മരിച്ചെന്ന തരത്തിൽ പരക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് നേരെ പ്രതികരിച്ച് തെന്നിന്ത്യൻ പ്രതിനായകൻ കൊട്ട ശ്രീനിവാസ റാവു. പല ഓൺലൈൻ മാദ്ധ്യമങ്ങളും യൂടൂബ് ചാനലുകളും കോട്ട ശ്രീനിവാസ റാവു മരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്നെ രംഗത്തെത്തിയത്.
താൻ മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ആരോഗ്യവാൻ ആണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ തന്നെ കൊന്നുവെന്നും തന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു. തന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികളെ ‘നിർഭാഗ്യകരം’ എന്നാണ് താരം വിശേഷിപ്പിച്ചത്. വ്യാജ വാർത്തക്കെതിരെ താരം ഒരു വീഡിയോയിലൂടെയാണ് പ്രതികരിച്ചത്.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ ആരുടെയും ജീവിതം വച്ചു കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ തന്നെ മുന്നിട്ടെത്തി ഒരു പാഠം പഠിപ്പിക്കണമെന്നും ശ്രീനിവാസ റാവു പറഞ്ഞു. തന്റെ മരണത്തെക്കുറിച്ചുള്ള വ്യാജവാർത്തകളെ ‘നിർഭാഗ്യകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മരണ വാർത്ത അറിഞ്ഞ് വരുന്ന പ്രധാന വ്യക്തികൾക്ക് സുരക്ഷയൊരുക്കാൻ പത്ത് പോലീസുകാർ ശ്രീനിവാസ റാവുവിന്റെ വീട്ടിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ മരണവാർത്തകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് താൻ പോലീസുകാരോട് അഭ്യർത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.
നാളെ ഉഗാദി ആഘോഷത്തിന്റെ തിരക്കിലായിരി താനെന്നും, ആ സമയത്ത് മരണ വാർത്തയറിഞ്ഞ് നിരവധി ഫോൺ കോളുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു. ഈ കോളുകൾ തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്റെ സ്ഥാനത്ത് പ്രായമായ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അവരുടെ ഹൃദയമിടിപ്പ് നിലക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് പ്രശസ്തിയും പണവും സമ്പാദിക്കാൻ നിരവധി മാർഗങ്ങളുണ്ട് അതിനു വേണ്ടി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
700ലധികം സിനിമകളിൽ കൊട്ട ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. കൂടുതലും സ്വഭാവ നടന്റെ വേഷമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 1978ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
സ്വഭാവ നടൻ അഭിനയിച്ചിട്ടുണ്ട്. 1978ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ചില തമിഴ്, ഹിന്ദി, മലയാളം, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1990-കളിൽ ബിജെപിയിൽ ചേർന്ന് രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹം 1999-ൽ വിജയവാഡ ഈസ്റ്റിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ പത്മശ്രീ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു
Comments