ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനം മുഴുവനും അമൃത്പാലിന് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ടോൾ പ്ലാസ മുറിച്ച് കടന്ന് പോകുന്ന ഭീകരന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജലന്ധറിലെ ടോൾ ബൂത്ത് വഴി ശനിയാഴ്ച രാവിലെ 11.27-ഓടെ മാരുതി ബ്രസ്സയിൽ അമൃത്പാൽ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിന്റെ മുൻസീറ്റിൽ അമൃത്പാലിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഭീകരനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പഞ്ചാബ് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്.
മേഴ്‌സിഡസ് എസ്‌യുവിയിൽ സഞ്ചരിക്കുന്ന അമൃത്പാലിനെ ചിലർ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസ് പരിശോധനയിൽ ഈ വാഹനം ഷാകോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എസ് യുവിയിൽ നിന്നാണ് അമൃത്പാൽ മാരുതി ബ്രസ്സയിലേക്ക് ചേക്കേറിയത്. ഇയാളുടെ സഹായിയുടെ വാഹനമാണിതെന്നാണ് കണ്ടെത്തൽ. മാരുതിയിലിരുന്ന് വസ്ത്രം മാറിയതിന് ശേഷമാണ് ജലന്ധറിലെ ടോൾ ബൂത്ത് വഴി കടന്ന് പോവുകയായിരുന്നു.
This vehicle used by #AmritpalSingh to escape from yesterday police opertaion, seized by police from Sarinh Village Near Nakodar, #Jalandhar. Walkie talkie and some cateridges have also been recovered from the car. pic.twitter.com/DR9YQGrivb
— Nikhil Choudhary (@NikhilCh_) March 19, 2023
CCTV ftg of Fugitive #AmritpalSingh spotted at a toll plaza. Mercedes, White Brezza, Ford Endeavour & Isuzu SUV, vehicles part of his escape convoy recovered by @PunjabPoliceInd
but the fugitive is still at large. pic.twitter.com/LRCSm5yS9V— Girish Nair (@nairkgirish) March 21, 2023
തന്റെ മതപരമായ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി സാധാരണ ഷർട്ടും ട്രൗസറും ധരിച്ചാണ് അമൃത്പാൽ രക്ഷപ്പെട്ടതെന്നാണ് വിവരം. ഇയാളുടെ ടർബനും നീക്കം ചെയ്തിരുന്നു. മാരുതി ബ്രസ്സയിൽ നിന്നും പിന്നീട് ഒരു ബൈക്കിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. ബ്രസ്സ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ച സംഘത്തിലെ നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഇതുവരെ 120ലധികം പേരാണ് പിടിയിലായത്. അമൃത്പാലിന്റെ അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments