ന്യൂഡൽഹി: വ്യാജ ആധാർ നൽകി തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ വർഷം 1.2 ശതമാനം ആധാർ ഓപ്പറേറ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഒരു ലക്ഷത്തോളം ഓപ്പറേറ്റർമാർ വ്യക്തികളെ സമീപിക്കുകയും പേര് തിരുത്തൽ, വിലാസം മാറ്റുക തുടങ്ങിയ ആധാർ സേവനങ്ങൾ നൽകുകയും ചെയ്തതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആധാർ ഓപ്പറേറ്റർമാരിൽ 1.2 ശതമാനം പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ മാറ്റുന്നതിനായി ഉപയോഗിക്കുന്ന ആധാർ മെഷീനിലെ പ്രതിദിനം പ്രവർത്തനങ്ങളുടെ എണ്ണം നിയന്ത്രിച്ചതായി യുഐഡിഎഐ വ്യക്തമാക്കി.
ആധാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഓപ്പറേറ്റർമാരെ കണ്ടെത്തുന്നതിന് മെഷീനുകളിൽ ജിപിഎസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആധാർ നിർമാണത്തിനും തിരുത്തലുകൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കേസുകളിൽ കൂടൂതൽ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments