ഇടുക്കി: ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. ചിന്നക്കനാലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
ഉത്തരവ് അശാസ്ത്രീയമെന്നാണ് ഹർജിയിലെ ആരോപണം. വനം വകുപ്പിന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വെച്ചിരിക്കുന്നു എന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ പിടികൂടിയ ശേഷം ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കൂടാതെ നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോൾ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് രാത്രി 8 മണിക്ക് അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29-വരെ ഓപ്പറേഷൻ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് ഹൈക്കോടതി നിരീക്ഷിച്ചു. അവസാന നടപടിയെന്ന് ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Comments