തിരുവനന്തപുരം: ഓസ്‌കർ പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം പങ്കുവെച്ച ഫേയ്സ്ബുക്ക് കുറിപ്പ് ട്രോളുകളിൽ ഇടം പിടിച്ചിരുന്നു. ഇംഗ്ലീഷിൽ കുറിച്ച പോസ്റ്റില തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമർശനം. അതിനു പിന്നാലെ അന്തരിച്ച പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിൽ എഴുതിയ പോസ്റ്റിലും വ്യാകരണ പിശകുകൾ വരുത്തിയതോടെ ചിന്തയുടെ പഴ പോസ്റ്റുകളടക്കം ട്രോളന്മാർ കുത്തിപ്പൊക്കി. ഇതോടെ പ്രതികരണവുമായി എത്തിയിരുക്കുകയാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷ. സമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി വേട്ടയാടാൻ ചിലർ ശ്രമിക്കുന്നവെന്ന് ചിന്താ ജെറോം ആരോപിച്ചു.
‘വരികൾക്കിടയിലൂടെ വായിച്ചിട്ട് അതിനെയങ്ങ് വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം, ആ ദുഖത്തിൽ വിശ്വാസികളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും നിൽക്കുന്ന ഒരു ഘട്ടത്തിലാണ് വിമർശനം. അതിനെപ്പോലും വരികൾക്കിടയിലൂടെ വായിക്കുകയാണ്’.
‘എന്നോട് വ്യക്തിപരമായി ദേഷ്യവും വ്യത്യസ്ത നിലപാടുകളും ഉള്ളവർ ഉണ്ടായിരിക്കാം. എന്നാൽ അതിനുവേണ്ടി ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച് ഉപയോഗിക്കുന്നു എന്നുള്ളത് വളരെ ദൗർഭാഗ്യകരമായിട്ടുള്ള കാര്യമാണ്. കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് പറയാനുള്ളത്. ആശയദാരിദ്രം മൂലമാണ് ഇത്തരം സൈബർ ആക്രമങ്ങൾ. വിമർശനങ്ങൾ തിരുത്താൻ വേണ്ടിയാകണം, ട്രോളുണ്ടാക്കാൻ വേണ്ടിയാകരുത്’- എന്ന് ചിന്താ ജെറോം പറഞ്ഞു.
Comments