കണ്ണൂർ: ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷവിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങൾ കരുതുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാർ നീതി ന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണെന്നും അത്തരം നടപടികൾ ശരിയല്ലെന്നും ജയരാജൻ പ്രതികരിച്ചു.
കോടതി വിധിയും അതിന്റെ പശ്ചാത്തലവും ജനങ്ങളിൽ സംശയങ്ങൾക്ക് ഇടവരുത്തുമെന്ന് പറഞ്ഞ ജയരാജൻ ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു ജയരാജന്റെ പരാമർശം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.
Comments