ലോക വനിതാ ബോക്‌സിംഗിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. നിഖാത് സരീനാണ് സ്വർണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ മൂന്നാം സ്വർണമാണ് ഇടിക്കൂട്ടിൽ നിന്ന് നിഖാത് നേടിയെടുത്തത്. ഫൈനലിൽ വിയറ്റ്‌നാം താരത്തെ 5-0 ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സരീന്റെ രണ്ടാം സ്വർണമാണിത്. മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് നിഖാത് സരീൻ.
Nikhat Zareen creates HISTORY by becoming World Champion for 2nd successive time 🔥🔥🔥
🥊 26 yr old beat two-time Asian champion Nguyen Thi Tam of Vietnam in Final (50kg)
🥊 Nikhat became only 2nd Indian boxer to win back to back Gold medals in World Championships #WWCHDelhi pic.twitter.com/jb5kLvMYaH— India_AllSports (@India_AllSports) March 26, 2023
തെലങ്കാനയിലെ നിസാമാബാദിലാണ് നിഖാത് സരീന്റെ ജനനം. മുഹമ്മദ് ജമീൽ അഹമ്മദും പർവീൺ സുൽത്താനയുമാണ് മാതാപിതാക്കൾ. പിതാവ് മുഹമ്മദ് ജമീൽ അഹമ്മദാണ് സറീനെ ബോക്സിംഗിലേക്ക് സരീനെ പരിചയപ്പെടുത്തിയത്. പിതാവിന്റെ കീഴിൽ ഒരു വർഷം പരിശീലിച്ചു. 2009-ൽ ദ്രോണാചാര്യ അവാർഡ് ജേതാവായ ഐ.വി. റാവുവിന്റെ കീഴിൽ പരിശീലിക്കുന്നതിനായി വിശാഖപട്ടണത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചേർന്നു. 2010-ലെ ഈറോഡ് നാഷണൽസിൽ ‘സ്വർണ്ണ മികച്ച ബോക്സർ’ ആയി പ്രഖ്യാപിക്കപ്പെട്ടു.
ഇന്നലെ ഇന്ത്യ രണ്ട് സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 48 കിലോ വിഭാഗത്തിൽ നിതം ഘൻഘാസാണ് മിന്നും വിജയം കൈവരിച്ചത്. മംഗോളിയയുടെ താരത്തെ 5-0 ത്തിനാണ് നീതു വിജയം കൈവരിച്ചത്. തൊട്ടുപിന്നാലെ 81 കിലോ വിഭാഗത്തിൽ സവീറ്റി ബൂറയും സ്വർണം സ്വന്തമാക്കിയിരുന്നു. ചൈനയുടെ വാങ് ലിനയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വർണകിരീടത്തിൽ മുത്തമിട്ടത്.
Comments