ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാൻ പാടില്ലായിരുന്നു, അത് ശരിയായില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേന്ദ്രം തുക അനുവദിച്ചെന്നറിഞ്ഞ് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെതാകാനായി പോസ്റ്റർ പ്രചരിപ്പിച്ച് മന്ത്രിയെ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. എട്ടുകാലി മമ്മുഞ്ഞിന്റെ രീതിയാണ് മന്ത്രിക്കുള്ളതെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. ഇത് ശരിയായില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ദേശീയപാതാ വികസനത്തിൽ സംസ്ഥാന സർക്കാരിനെ കെ. സുരേന്ദ്രൻ തുടർച്ചയായിവിമർശിക്കുന്നുവെന്നാണ് റിയാസിന്റെ വാദം. സർക്കാരും പാർട്ടിയും തുടർച്ചയായി ദേശീയപാത വികസനത്തെ തങ്ങളുടെതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന്റെ പദ്ധതിയായി റോഡ് വികസനത്തെ എത്തിക്കാനാണ് സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്.
എല്ലാവരും യോജിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ്ഇപ്പോഴുള്ളതെന്നാണ് മന്ത്രി പറഞ്ഞത്. വികസനം വരാൻ നമ്മൾ ഒരുപാട് സമയം കാത്തിരുന്നെന്നും ഒരുപാട് സമയം നഷ്ടമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത 66-ന്റെ വികസനം ഇടത് സർക്കാരാണ് തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടെ പദ്ധതികൾ പൂർത്തിയാക്കാനാണ് ശ്രമമെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
Comments