മുംബൈ: ദേശീയ ഗാനത്തെ അപനമാനിച്ച കേസിൽ മമതയ്‌ക്ക് വൻ തിരിച്ചടി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്ക് യാതൊരുവിധ ഇളവുകളും നൽകേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023-ലെ സെഷൻസ് കോടതി വിധിയ്‌ക്കെതിരെ മമത സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് അമിത് ബോർർ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് കോടതിയെ സമീപിച്ചത്.
മുംബൈയിൽ നടന്ന തൃണമൂൽ കോൺഗ്രസിന്റെ ചടങ്ങിൽ മമത ബാനർജി ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ചാണ് ഗുപ്ത കോടതിയെ സമീപിച്ചത്. തുടർന്ന് മമതയ്‌ക്ക് സമൻസ് അയച്ചു. ഇതോടെ മമത പ്രത്യേക കോടതിയെ സമീപിച്ചു. 2022 മാർച്ചിലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
മമത ബാനർജി ദേശീയഗാനം സ്വന്തം രീതിയിൽ ആലപിച്ചതായും മുഴുവനും പൂർത്തീകരിച്ചില്ലെന്നുമായിരുന്നു പരാതി. മുഖ്യമന്ത്രിയായിരുന്ന മമത പ്രോട്ടോകോളുകൾ പാലിച്ച് മറ്റൊരു സംസ്ഥാനത്തെത്തി ദേശീയ ഗാനത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.
Comments