വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനം പ്രകൃതിവാതക ചോർച്ചയാണൊയെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്ത സ്ഫോടനത്തെ ‘പ്രകൃതിവാതക ദുരന്തം’ എന്ന് ബോർഡ് പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഏജൻസി അറിയിച്ചു.
സ്ഫോടനമുണ്ടായത് പ്രകൃതിവാതകചോർച്ചയെ തുടർന്നാണ് എന്ന് പ്രാദേശിക വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് സംഭവത്തെപറ്റി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നതെന്ന് ഏജൻസിയുടെ വക്താവ് കീത്ത് ഹോളോവെ പറഞ്ഞു.
സംഭവത്തിൽ ലഭ്യമായ വിവരങ്ങളെ തുടർന്ന് വിശദമായ അന്വേഷണം നടത്തും. ദുരന്തമുണ്ടാകുന്നതിന് മുൻപ് പ്രകൃതി വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ വാതകചോർച്ചയെപറ്റി പ്രകൃതിവാതക വിതരണ കമ്പനിയായ യുജിഐയ്‌ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പെൻസൽവാലിയയിലെ പോലീസ് അധികൃതർ പറഞ്ഞു.
1948-മുതൽ പ്രവർത്തിക്കുന്ന ആർഎം പാമർ കമ്പനി പ്ലാൻിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിൽ 850 ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സഫോടനത്തിൽ കമ്പനിയുടെ കെട്ടിടത്തിനും സമീപത്തെ അപ്പാർട്ടുമെന്റുകളുൾപ്പെടെ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. തകർന്ന അപ്പാർട്ടുമെൻുകളിൽ നിന്ന് താമസക്കാരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു
Comments