ഇസ്ലാമാബാദ് : റംസാൻ ആചരിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ കൊടിയ പീഢനം. പാകിസ്ഥാൻ ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ ഖാൻപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കബിൽ ഭയോയെ സസ്‌പെൻഡ് ചെയ്തു. റംസാൻ ഉത്തരവ് ലംഘിച്ച് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് ഹിന്ദു കടയുടമകളെ മർദ്ദിക്കുകയും അറസ്റ്റും ചെയ്യുകയുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലായതോടെയാണ് നടപടി.
ഗോട്ട്കി ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥൻ ഹിന്ദുക്കളെ ലക്ഷ്യംവെച്ച് മർദ്ദിക്കുന്നത്. വീഡിയോ വെെറലായിരുന്നു. ഇവിടത്തെ പ്രാദേശിക മാർക്കറ്റിൽ ഡെലിവറി ഓർഡറുകൾക്കായി ബിരിയാണി തയ്യാറാക്കുന്ന ഹിന്ദുക്കളെ റംസാൻ വൃതം ആചരിക്കാത്തതിന് മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
തങ്ങൾ ഹിന്ദുക്കളമാണെന്ന് സത്യം ചെയുന്നുമെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ഭക്ഷണം എടുത്തുകളയുകയും തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യണമെന്നും എസ് എച്ച് ഒ പരസ്യമായി ഹിന്ദു കടയുടമകളെ നിർബന്ധിച്ചെന്നും ഹിന്ദുക്കൾ പറഞ്ഞു. ഇയാൾ തങ്ങളെ ശാരീരികമായി ആക്രമിച്ചതിന് ശേഷമാണ് അറസ്റ്റും ചെയ്തതെന്നും ആക്രമണത്തിൽ നിരവധിപേരെ പരിക്കേറ്റെന്നും അറസ്റ്റിലായവർ പറഞ്ഞു.
Comments