ശ്രീനഗർ: രാമനവമി നാളിൽ കാശ്മീരിൽ ശോഭാ യാത്ര സംഘടിപ്പിച്ചു. നിരവധി പണ്ഡിതൻമാർ യാത്രയിൽ പങ്കെടുത്തു. കശ്മീർ മണ്ണിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകാനുള്ള അവസരമായി ശോഭാ യാത്രയെ കാണുന്നു എന്നും പംണ്ഡിതൻമാർ പറഞ്ഞു. സൈന്ദർ മൊഹല്ലയിൽ നിന്ന് ആരംഭിച്ച ശോഭാ യാത്ര ഹബ്ബക്കടൽ, ബാർബർഷ, ലാൽ ചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ്, ജഹാംഗീർ ചൗക്ക് എന്നിവിടങ്ങൾ കടന്ന് ടാങ്കിപ്പോരയിൽ സമാപിച്ചു.
ശ്രീനഗറിലെ ഓൾഡ് സിറ്റിയിലുള്ള ടാങ്കിപോര പ്രദേശത്തെ കത്ലേശ്വർ ക്ഷേത്രത്തിൽ ഒത്തുകൂടിയാണ് കാശ്മീരി പണ്ഡിറ്റുകൾനിന്ന് ശോഭയാത്ര ആരംഭിക്കുന്നത്. ശ്രീനഗറിലെ ഓൾഡ് സ്ട്രീറ്റിൽ പ്രവേശിച്ച ശേഷം ലാൽ ചൗക്കിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്നു പോകും. എല്ലാ സമുദായങ്ങളിലുമുള്ള ജനങ്ങൾ ഒത്തുചേർന്ന ഒരു അതുല്യ ചടങ്ങായി ഇതിനെ പണ്ഡിറ്റുകൾ വിശേഷിപ്പിക്കുന്നത്.
ശോഭാ യാത്ര സൗഹൃദത്തിന് ഊന്നൽ നൽകുകയും ഭയത്തിൽ ജീവിക്കുന്നവർക്ക് നിർഭയരായി പുറത്തു വരാനും സാധിക്കുന്നു. എന്ന് കാലിഫോർണിയയിൽ നിന്ന് കാശ്മീരിലേക്ക് ശോഭാ യാത്രയിൽ പങ്കെടുക്കാൻ വന്ന രാജ് പണ്ഡിറ്റ പറഞ്ഞു. 90 കളിൽ, സായുധ തീവ്രവാദം കാരണം രാമനവമി ഘോഷയാത്ര നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതിനാൽ, എല്ലാ വർഷവും ഈ ഘോഷയാത്ര നടത്തുന്നുണ്ട്.
Comments