കാബൂൾ: താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഭരണകൂടം സ്ത്രീകൾക്ക് തൊഴിൽസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. താലിബാൻ ഭരണകൂടം തൊഴിൽ വിലക്ക് ഏപ്പെടുത്തിയതോടെ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഭരണപരിഷ്‌ക്കാര കമ്മീഷനിലെ മുൻ ജീവനക്കാരിയായ ഫർസിയ പറഞ്ഞു.
നേരത്തെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിഒകളിലെ വനിതാ ജീവനക്കാർക്ക് ഭരണകൂടം തൊഴിൽ വിലക്ക് ഏർപ്പെടുത്തി. നിലവിലെ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ ഹാനിക്കുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകളെ രാജ്യത്തെ തൊഴിൽ മേഖലയിൽ സംഭാവനചെയ്യാൻ അനുവദിക്കണമെന്നും ഫർസിയ പറഞ്ഞു.
2021-ൽ അഫ്ഗാനിലെ അധികാരം പിടിച്ചടക്കിയതിനുശേഷം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ആദ്യം സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ പിന്നീട് സെക്കൻഡറി വിദ്യാഭ്യാസത്തിനും വിലക്ക് ഏർപ്പെടുത്തി. താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ജിമ്മുകളിലും പാർക്കുകളിലും പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. സമ്പദ വ്യവ്‌സഥ മെച്ചപ്പെടാൻ സ്ത്രീകൾക്കും പുരുഷമാർക്കും തൊഴിലവസരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ പലതവണ സർക്കാരിനെതിരെ പൊതുനിരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
Comments