ഇടുക്കി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മൂന്നാറിലെ രാജമല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ് പ്രവേശന സമയം. പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തിയും ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. www.eravikulamnationalpark.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. 2,880 പേർക്കാണ് ഓരോ ദിവസവും സന്ദർശിക്കാനുള്ള അനുവാദം.
അഞ്ചാം മൈൽ മുതൽ താർ എൻഡ് വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരം തഗ്ഗി കാറിൽ യാത്ര ചെയ്യാൻ സകര്യമുണ്ടാകും. അഞ്ച് പേർക്ക് മടക്കയാത്രയ്‌ക്ക് ഉൾപ്പെടെ 7,500 രൂപയാണ് നിരക്ക്. വരപയാടുകളുടെ പ്രസവകാലത്തെ തുടർന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്.
കേരളത്തിലെ വിനോജസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇതിന്റെ ഭാഗമാണ് പരിസ്ഥിതി പ്രധാന്യമേറെയുള്ള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ കേന്ദ്രമാണ് ഇവിടം. ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 ാലലേൃ) ഇരവികുളം ഉദ്യാനത്തിലാണ്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രയ്‌ക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല.
Comments