പട്ന: ബീഹാറിൽ സംഘർഷത്തെ തുടർന്ന് സ്ഫോടനം. അഞ്ച് പേർക്ക് പരിക്കേറ്റു. ബീഹാറിലെ സസറാം പ്രദേശത്താണ് സംഭവമുണ്ടായത്.
രാമനവമി ആഘോഷങ്ങളെ തുടർന്നാണ് ബീഹാറിലെ ഷെരീഫിലും സസാറാമിലും മതമൗലിക വാദികൾ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പിന്നീട് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.
‘സസാറാമിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി. ഇതിൽ പരിക്കേറ്റവരെ ബിഎച്ച്യു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ എല്ലാ കോണുകളും അന്വേഷിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം അജ്ഞാതമാണ്, ”സസാരം ഡിഎം ധർമേന്ദ്ര കുമാർ പറഞ്ഞു. കലാപകാരികൾ പൊതു നിരത്തിലിറങ്ങി വീടുകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു.
സംഘർഷത്തിൽ പ്രതികരണവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രംഗത്തെത്തി. ‘സസാറാമിലും ബിഹാർ ഷെരീഫിലും രാമനവമി ആഘോഷങ്ങൾ നടക്കുന്ന സമയത്തെ വർഗീയ സംഘർഷങ്ങൾ അസ്വസ്ഥമാക്കിയെന്നും. പ്രദേശത്ത് ആദ്യമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഇത് സ്വാഭാവികമല്ല. ചിലർ ‘ഗദ്ബാദ്’ (കുഴപ്പം) നടത്തുകയും സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇത് സംഭവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments