കാബൂൾ: മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിലെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പൗരന്മാരായ മൂന്ന് പേരാണ് തടങ്കലിലെന്നാണ് വിവരം. ജീവകാരുണ്യ പ്രവർത്തകൻ, സഹാസിക യാത്രികൻ, കാബൂളിൽ ജോലി ചെയ്തിരുന്നവർക്ക് സഹായം നൽകി വന്ന 53-കാരൻ എന്നിവരെയാണ് തടങ്കലിൽ പാർപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ താലിബാൻ ഭരണകൂടവുമായി യുകെയിലെ അധികൃതർ നയതന്ത്രപരമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
കാബൂളിൽ തൊഴിലാളികൾക്ക് സഹായം നൽകിയിരുന്നയാളായിരുന്നു കെൽവിൻ കോൺവെൽ. ഇയാളെ ജനുവരിയിലാണ് താലിബാൻ ഭരണകൂടം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അവധി ആഘോഷിക്കാനായി എത്തിയ മൈൽസ് റൗട്ടലെഡ്ജ് എന്നയാളാണ് രണ്ടാമതായി പിടിയിലായത്. രണ്ട് വർഷം മുൻപ് താലിബാൻ അധികാരത്തിലെത്തിയ ശേഷം ബ്രിട്ടീഷ് സായുധ സേനയിലെ ഒഴിപ്പിച്ച ബ്രിട്ടീഷ് പൗരന്മരുടെ കൂട്ടത്തിൽ മൈൽസ് റൗട്ടലെഡ്ജും ഉണ്ടായിരുന്നു. പിടിയിലായ മൂന്നാമത്തെയാൾ അഫ്ഗാനിസ്ഥാനിൽ ജീവകാരണ്യ പ്രവർത്തകനായിരുന്നു.
ബ്രിട്ടീഷ് പൗരന്മാരുമായി ബന്ധപ്പെടാൻ നിരന്തരം ശ്രമിക്കുന്നതായി യുകെയിലെ ഫോറിൻ, കോമൺവെൽത്ത് ആന്റ് ഡെവലപ്പമെന്റ് ഓഫീസ് (എഫ്സിഡിഒ) വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവരങ്ങൾ കുടുംബങ്ങൾക്കും കൈമാറി.
Comments