കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ ഭീകരവാദ-കമ്മ്യൂണിസ്റ്റ് ഭീകരാക്രമണ സാധ്യത തള്ളാതെ പോലീസ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് പോലീസ് കണ്ടെടുത്തു. ഒരു കുപ്പി പെട്രോൾ, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പുസ്തകം, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, പേഴ്‌സ്, രണ്ട് മൊബൈൽഫോണുകൾ തുടങ്ങിയവ കണ്ടെടുത്തു. പേഴ്‌സിൽ നിന്ന് കടലാസ് കഷ്ണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
നോട്ട്പാഡിൽ ചിറയൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളും ഇതിലുണ്ട്. നോട്ട് ബുക്കുകൾ നനഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അതിനാൽ തന്നെ എഴുതിയത് പലതും അവ്യക്തമാണ്. പെട്രോൾ അടങ്ങിയ കുപ്പി, ഇംഗ്ലീഷിൽ ദിനചര്യയുടെ കുറിപ്പ്, ഇയർഫോണും കവറും, കപ്പലണ്ടി മിഠായി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. എൻഐഎ അന്വേഷിച്ചേക്കാനുമുള്ള സാധ്യതയുണ്ട്. അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
ഇന്നലെ രാത്രി 9.30-നാണ് സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചിൽ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചിൽ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ച ശേഷം തീയിടുകയായിരുന്നു. തീ ഉയർന്നപ്പോൾ നിലവിളച്ച യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഡിവൺ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞിരുന്നു.
Comments