വാഷിംഗ്ടൺ: അമേരിക്കയിൽ വേടിവെച്ചിട്ട ചൈനീസ് ബലൂണ്‍ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്. തത്സമയം വിവരങ്ങൾ ബീജിംഗിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുതിര്‍ന്ന രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മൂന്ന് ബസുകളുടെ വലിപ്പമുള്ളതായി സംശയിക്കുന്ന ചൈനീസ് ചാര ബലൂൺ ജനുവരി അവസാനത്തോടെയാണ് അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടത്. ചൈന ശേഖരിച്ച രഹസ്യാന്വേഷണം വിവരങ്ങള്‍ കൂടുതലും ഇലക്ട്രോണിക് സിഗ്‌നലുകളില്‍ നിന്നുള്ളതാണ്.
അവ ആയുധ സംവിധാനങ്ങളില്‍ നിന്ന് എടുക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജനുവരി 28-നായിരുന്നു ചാര ബലൂൺ അമേരിക്കൻ അതിർത്തിയിൽ ആദ്യം പ്രവേശിച്ചത്. പിന്നീട് കാനഡയുടെ വ്യോമമേഖലയിലേയ്‌ക്ക് നീങ്ങി. പിന്നീട് ജനുവരി 31-ന് വീണ്ടും അമേരിക്കൻ അതിർത്തിയിൽ പ്രത്യക്ഷപ്പെട്ടു. പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ബലൂൺ കാണപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി ആദ്യ വാരത്തിലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സമുദ്രാതിർത്തിക്കുള്ളിലായിട്ടായിരുന്നു ഹൈടെക്ക് എഫ് 22 റാപ്റ്റർ ജെറ്റുകൾ ബലൂണിനെ വെടിവെച്ചിട്ടത്.
Comments