ശ്രീനഗർ: പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ട് ലഷ്‌കർ ഭീകരർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് ഇവർ തന്ത്രപരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം കശ്മീരിലെ ഒരു വൈൻ ഷോപ്പിൽ നടന്ന ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇരുവരും. ബുധനാഴ്ച അതിരാവിലെയായിരുന്നു ഇവർ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
മറൂഫ് നാസിർ സോലെ, ഷാഹിദ് ഷൗക്കത്ത് ബാല എന്നിവരാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇവർ 2022 മെയ് മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു. രണ്ട് ഹൈബ്രിഡ് ഭീകരരും രക്ഷപ്പെട്ടത് മുതൽ ബാരാമുള്ളയിലും നോർത്ത് കശ്മീരിലും പോലീസ് തിരച്ചിൽ രൂക്ഷമാക്കി.
Comments