ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തി അന്താരാഷ്‌ട്ര നാണ്യനിധി. ഇന്ത്യയിലെ ഡിജിറ്റൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യവികസനം മറ്റ് ലോകരാജ്യങ്ങൾക്ക് പാഠമാകണമെന്നും മാത്യകയാക്കണമെന്നും ഐഎംഎഫ് വ്യക്തമാക്കി.
ഇന്ത്യ പോലൊരു വൈവിധ്യമാർന്ന രാജ്യത്ത് പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഡിജിറ്റൽ സൗകര്യങ്ങൾക്ക് കഴിയുന്നുണ്ട്. കൊറോണ പ്രതിരോധ വാക്‌സിനും വിതരണ പ്ലാറ്റ്‌ഫോമായ കോവിൻ ഉൾപ്പെടെയുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ഉത്തേജിപ്പിക്കാൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്‌സിൻ ജനങ്ങളിലേക്ക് വളരെ വേഗതത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഇന്തോനേഷ്യ, ഫിലിപ്പീയൻസ്, ശ്രീലങ്ക, ജമൈക്ക തുടങ്ങിയ രാജ്യങ്ങളും ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തദ്ദേശീയമായി വാക്‌സിൻ വിതരണ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിരുന്നു.
വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സുരക്ഷിതമായി സംരക്ഷിക്കാൻ രാജ്യത്തിനാകുന്നു. ആധാർ കാർഡിന് മുൻപുള്ള കാലത്തും വിവിധ ഇനത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ ലഭ്യമായിരുന്നു. എന്നാൽ ഇവയ്‌ക്കൊന്നും ലഭിക്കാത്ത ലോകോത്തര പ്രചാരമാണ് ആധാർ കാർഡിന് ലഭിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആളുകളുടെ ജീവിതത്തെ മാറ്റി മറിക്കുകയാണെന്ന് ഇന്ത്യയിലെ ഐഎംഎഫ് സീനിയർ റസിഡന്റ് പ്രതിനിധി ലൂയിസ് ഇ ബ്രൂവർ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും സാങ്കേതികവിദ്യ ബൃഹത്തായ പങ്ക് വഹിക്കുന്നുണ്ട്.
Comments