എകെ ആന്റണി അറിയാതെയാണ് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് താൻ കരുതുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം. മകനെങ്കിലും പോയ് രക്ഷപ്പെടട്ടെ എന്നുള്ളൊരു വിശ്വാസത്തിലായിരിക്കും അദ്ദേഹവും ഇതിന് മൗനസമ്മതം കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണിരൊക്കെ പൊഴിക്കട്ടെ അതൊക്കെ രാഷ്‌ട്രീത്തിയത്തിന്റെ ഭാഗമാണെന്നും കണ്ണന്താനം വ്യക്തമാക്കി.
ദേശീയ തലത്തിൽ തന്നെയാകും പാർട്ടിയിൽ അനിലിന്റെ റോൾ. ഡൽഹി പ്രവർത്തന മേഖലയാക്കാനാണ് തീരുമാനമെന്ന് അനിൽ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആൻറണി പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിധ്യമുണ്ടായിരുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളും എല്ലാം തന്നം രാജിവെയ്‌ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പല തവണ രംഗത്തെത്തിയിരുന്നു. 204-ലെ പൊതു തിരഞ്ഞെടുപ്പ് കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ ആന്റണി നേരത്തെ പറഞ്ഞിരുന്നു.
Comments