കൊച്ചി : കേരളത്തിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ നിർമ്മാണം. ആഫ്രിക്കൻ വംശജരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വൻ രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലായാണ് എം.ഡി.എം.എയുടെ നിർമ്മാണം നടക്കുന്നത്. എം.ഡി.എം.എയാണ് ഈ കേന്ദ്രങ്ങളിൽ നിർമ്മിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിലെ മൂന്നിടങ്ങളും ഇടുക്കിയിലെ ഒരു മേഖലയുമാണ് നിരീക്ഷണ വലയത്തിലുള്ളത്. ബംഗളൂരുവിൽ തമ്പടിച്ചിരുന്ന ആഫ്രിക്കൻ വംശജരെ വൻതുക പ്രതിഫലം നൽകിയാണ് മലയാളികളായ മയക്കുമരുന്ന് വില്പനക്കാർ കൊണ്ടുവന്നത്. ഓരോ കേന്ദ്രത്തിലും ഒന്നിലധികം ആഫ്രിക്കക്കാരുണ്ടെന്നാണ് വിവരം.
അതേസമയം എംഡിഎംഎ കുക്കിംഗിൽ വിദഗ്ദ്ധനായ ഒക്കാഫോർ ഇസേ ഇമ്മാനുവൽ എന്ന ആഫ്രിക്കൻ വംശജനെ കഴിഞ്ഞ ആഗസ്റ്റിൽ പാലാരിവട്ടം പോലീസ് ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് സാഹസികമായി പിടികൂടിയിരുന്നു. ഒക്കാഫോർ ഇപ്പോഴും ജയിലിലാണ്. ബംഗളൂരുവിൽ നിന്നുള്ള രാസലഹരിക്കടത്ത് നിർബാധം തുടരുകയാണ്. കഴിഞ്ഞ മാസം അര കിലോയോളം എംഡിഎംഎ പോലീസും 50 ഗ്രാം എക്സൈസും പിടികൂടി. പ്രതികളുടെ മൊഴി പ്രകാരം ആഫ്രിക്കൻ സ്വദേശികളാണ് ലഹരിമരുന്ന് കൈമാറിയത്. എക്സൈസ് സംഘം ബംഗളൂരുവിൽ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
Comments