തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് പൊളിച്ച് പണിയുന്നു. പഴയ രണ്ട് നില കെട്ടിടത്തിൽ നിലവിൽ സൗകര്യങ്ങളില്ല അതോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം പുതുക്കാൻ ആലോചന വന്നത്. ദേശീയ നേതാക്കൾക്കടക്കം താമസം, 40 കാറുകൾക്ക് വരെ പാർക്കിംഗ് എന്നിവയാണ് പുതിയ മന്ദിരത്തിലെ സൗകര്യങ്ങൾ. പത്ത് കോടി രൂപയാണ് ചിലവ് കണാക്കാക്കുന്നത്. ഇത് പൊതുജനങ്ങളിൽ നിന്ന് പിരിക്കാനാണ് പാർട്ടി തീരുമാനം.
ഇന്നലെ സിപിഐയുടെ അടക്കമുള്ള പാർട്ടികൾക്ക് ദേശീയ പദവി നഷ്ടപ്പെട്ടിരുന്നു. ദേശീയ പദവി നഷ്ടമായതോടെ നിലവിൽ കേരളത്തിൽ മാത്രമാണ് പാർട്ടിയുള്ളത്. ഇതോടെ പൊളിച്ച് പണിയുന്ന സംസ്ഥാന ഓഫീസ് വലിയ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതാണ് ശ്രദ്ധേയം. പാർട്ടി പിളർന്നതോടെയാണ് ഇവിടം സിപിഐയുടെ ആസ്ഥാനമായത്. ഒന്നരക്കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. പണി തീരും വരെ പാർട്ടി ആസ്ഥാനം പട്ടത്തെ പിഎസ് ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറും. പാളയത്ത് എകെജി സെന്ററിന് എതിർവശത്ത് സിപിഎമ്മിനും പുതിയ ആസ്ഥാനം പണി നടക്കുകയാണ്.
Comments