മാവേലിക്കര: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് 12 വയസുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പല്ലാരിമംഗലത്താണ് സംഭവം. വീണുപരിക്കേറ്റെന്ന് പറഞ്ഞ് രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ആശുപത്രകിയൽ എത്തിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വഭവുകതയും കുട്ടിയുടെ ഭയവും ഡോക്ടറിൽ സംശയം ജനിപ്പിച്ചു തുടർന്ന് ഡോക്ടർ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് സത്യം പുറത്ത് വന്നത്.
ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകളാണ് കണ്ടെത്തിയത്. ഇതോടെ കുട്ടി രണ്ടാനച്ഛന്റെ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ നിന്നും മാവേലിക്കര പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു.
വിഷയം ചൈൽഡ് വെൽൽഫെയർ സെന്ററിൽ വിവരമറിയിച്ചു. നിലവിൽ കുട്ടി ചികിത്സയിലാണ്. പല്ലാരിമംഗലത്ത് ഒരു വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇയാൾ കുട്ടിയെ മർദ്ദിക്കുന്നത് പതിവാണെന്നും അമ്മ എതിർത്തിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. തലയുടെ ഭാഗത്തും മുതുകിലും അരയ്ക്ക് താഴെ പിൻഭാഗത്തും അടികൾ ഏറ്റിട്ടിണ്ട്. ഇടിയേറ്റ ഭാഗങ്ങളിൽ ഉണ്ടായ മുറിവുകൾ ഉണങ്ങിയ പാടുകളും കാണാം.
Comments