ലോകത്തെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതെന്ന് ഐഎംഎഫ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയും രാജ്യത്തിന്റേതാണെന്ന് ഐഎംഎഫ് മേധാവി ഡാനിയേൽ ലീ. 2022-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 6.8 ശതമാനമായിരുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ആയതിനാൽ തന്നെ ലോകത്തെ തന്നെ തിളക്കമാർന്നയിടമാണ് ഇന്ത്യയെന്നും ലീ വ്യക്തമാക്കി.
2023-24 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.1 ശതനമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറഞ്ഞാലും ലോകത്തെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്. റഷ്യൻ-യുക്രെയ്ൻ സംഘർഷമുൾപ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നതിനാലാണ് ഐഎംഎഫ് വളർച്ചാ നിരക്കിനെ കുറിച്ച് പ്രവചിച്ചത്. അമേരിക്കയുടെ സാമ്പത്തിക വളർച്ച 1.6 ശതമാനം മാത്രമാണ്. റഷ്യയുടേത് 0.7 ശതമാനമാണ്. ഫ്രാൻസിന്റേതും 0.7 ശതമാനമാണ്. സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന യുകെയ്‌ക്ക് നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
റിസർവ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം വളർച്ചയാണ് എന്നായിരുന്നു പ്രവചനം. 2022-ൽ 6.8 ശതമാനം വളർച്ച ഐഎംഎഫ് പ്രവചിച്ചെങ്കിലും 2023-24 സാമ്പത്തികവർഷത്തിൽ 5.9 ശതമാനം ജിഡിപി വളർച്ച മാത്രമാണ് ഐഎംഎഫ് പ്രവചിച്ചത്. എങ്കിലും ഇന്ത്യ തന്നെയാണ് സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകരാഷ്‌ട്രങ്ങളിൽ മുൻപന്തിയിലെന്നും ഐഎംഎഫ് പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചനാതീതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments