മുംബൈ : ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നിന്ന് തട്ടിയെടുത്ത ഛത്രപതി ശിവാജി മഹാരാജിന്റെ വാളായ ജഗദംബ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഉടൻ തന്നെ ഇന്ത്യയിലേക്കെത്തും .മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാൾ, അന്നത്തെ വെയിൽസ് രാജകുമാരനും പിന്നീട് എഡ്വേർഡ് ഏഴാമൻ രാജാവുമായ ആൽബർട്ട് എഡ്വേർഡിന് ശിവാജി നാലാമൻ സമ്മാനിച്ചത് മറാത്താ മേധാവിയായ ശിവാജിയുടെ തിരുശേഷിപ്പായിട്ടായിരുന്നു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നിന്ന് വാൾ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ കേന്ദ്രവുമായി ചർച്ച ആരംഭിച്ചതായി സംസ്ഥാന സാംസ്കാരിക കാര്യ മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.
യുകെയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ മെയ് മാസത്തിൽ ലണ്ടൻ സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒരു വർഷമെങ്കിലും മഹാരാഷ്‌ട്രയിൽ വാൾ സൂക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് മഹാരാജ് സ്പർശിച്ചതാണ് , ഞങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാണ്,” മുൻഗന്തിവാർ പറഞ്ഞു.
വാൾ തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്, സ്വാതന്ത്ര്യാനന്തരം, മഹാരാഷ്‌ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്റാവു ചവാൻ ഉൾപ്പെടെ നിരവധി മുഖ്യമന്ത്രിമാർ ഇതിനായി ശ്രമിച്ചിരുന്നു.2024ൽ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജഗദംബ വാൾ തിരികെ ലഭിച്ചാൽ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാൾ കിട്ടിയാൽ, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം ഞങ്ങൾ നിരവധി പരിപാടികൾ സംഘടിപ്പിക്കും, ” മുംഗന്തിവാർ വ്യക്തമാക്കി .
Comments