കമ്പാല: രാജ്യത്തിന് പാകിസ്താനും ചൈനയും ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ ഇന്ന് കഴിവുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ മുഴുകിയ ശക്തികൾക്ക് മറുപടി നൽകാൻ കഴിയുന്ന മറ്റൊരു ഇന്ത്യയാണ് ഇന്നുള്ളതന്നും എസ്. ജയശങ്കർ പറഞ്ഞു
ഏത് തീവ്രവാദരാജ്യങ്ങൾ വന്നാലും നേർക്കുനേരെനിന്ന് പ്രതികരിക്കാൻ കഴിയുന്ന വ്യത്യസ്തമായ ഇന്ത്യയെയാണ് ഇന്ന് ജനങ്ങൾ കാണുന്നത്. ഏതുതരത്തിനുമുള്ള സുരക്ഷ ഭീഷണികളെയും നേരിടാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഇന്ന്, ഉറിയായാലും ബാലാകോട്ടായാലും ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറുള്ള ഇന്ത്യയെയാണ് ജനങ്ങൾ കാണുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി, കരാറുകൾ ലംഘിച്ച്, ചൈനക്കാർ വലിയ സൈന്യത്തെ കൊണ്ടുവന്നു. ഇന്ന് ഇന്ത്യൻ സൈന്യത്തെ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും വിന്യസിച്ചിരിക്കുകയാണ്. ഇന്നത്തെ സാഹചര്യം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇന്ത്യൻ സൈനികർക്ക് ഇപ്പോൾ എല്ലായിടത്തും പൂർണ്ണ പിന്തുണയുണ്ട്. അവർക്ക് ശരിയായ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇന്ന് ഇതൊരു വ്യത്യസ്ത ഇന്ത്യയാണ്, രാജ്യം അതിന്റെ താൽപ്പര്യങ്ങൾക്കായി നിലകൊള്ളും, ലോകം അത് തിരിച്ചറിയും’- അദ്ദേഹം പറഞ്ഞു.
Comments