തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും ചിന്ത ജെറോം ഒഴിയുന്നു. കമ്മീഷന്റെ അദ്ധ്യക്ഷ കാലാവധി മൂന്നു വർഷമാണ്. പകരമെത്തുന്നത് മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. എന്നാൽ യുവജന കമ്മിഷൻ എന്ന നിലയിൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഇതിനിടയിൽ 2 തവണ കമ്മിഷന്റെ ശമ്പളം വർദ്ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 6-നു രണ്ടാം ടേം പൂർത്തിയായിരുന്നു. പരമാവധി ആറു മാസത്തിനുള്ളിൽ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയേണ്ടതാണ്. എന്നാൽ സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു. 2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ചിന്ത യുവജന ക്ഷേമ അദ്ധ്യക്ഷസ്ഥാനത്ത് നിയമിതയാകുന്നത്.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതും പിഎച്ച്ഡി പ്രബന്ധം മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്നും പകർത്തിയതും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് തുടങ്ങി നിരവധി വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിന്തയുടെ മാറ്റം. ഇതെല്ലം പരിഗണിച്ചാണോ സർക്കാരിന്റെ നീക്കം എന്നും കരുതുന്നു.
Comments