ന്യൂഡൽഹി : പൈലറ്റുമാരുടെയും ക്യാമ്പിൻ ക്രൂവിന്റെയും ശമ്പള പരിഷ്‌കരിച്ചതായി എയർ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. 2,700 പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കും. ക്യാമ്പിൻ ക്രൂവിൽ 5,600-ൽ അധികം ജീവനക്കാരാണുള്ളതെന്ന് അധികൃതർ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ലൈനിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യയിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഒരു ട്രെയിനി പൈലറ്റിന് ഒരു വർഷത്തെ കോസ്റ്റ് ടു കമ്പനി (സിടിസി) 50,000 രൂപയാണ്. ഒരു മുതിർന്ന കമ്മാൻഡിന് പ്രതിമാസം 8.50 ലക്ഷം രൂപ ലഭിക്കും. അതുപോലെ ഒരു പുതിയ ക്യാമ്പിൻ ക്രൂവിന്റെ ശമ്പളം 25,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ക്യാമ്പിൻ എക്‌സിക്യൂട്ടീവിന് 78,000 രൂപയാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
2023 ഏപ്രിൽ ഒന്ന് മുതൽ ഫൈ്്‌ളയിംഗ് സ്റ്റാഫിന്റെ നഷ്ടപരിഹാരത്തിൽ പരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ 4,200-ൽ അധികം ക്യാമ്പിൻ ക്രൂ ട്രെയിനികളെയും,900 പൈലറ്റുകളെയും നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബോയിംഗ്, എയർ ബസ് കൂടാതെ 470 വിമാനങ്ങൾക്കും എയർലൈൻ ഓർഡർ നൽകിയിട്ടുണ്ട്.
Comments