സുഡാൻ: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായ സുഡാനിൽ ഇന്ത്യക്കാരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് എംബസി. സംഘർഷത്തിന്റെ മറവിൽ കൊള്ളയും പിടിച്ചുപറിയും ശ്രദ്ധയിൽപ്പട്ടിട്ടുണ്ട്. ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുടെ ഉപഭോഗം നിജപ്പെടുത്തുക.നിലവിലുള്ള സ്ഥിതി കുറച്ച് ദിവസങ്ങൾ നീണ്ടു നിൽക്കാമെന്നും എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എല്ലാവരോടും വീടുകളിൽ തന്നെ കഴിഞ്ഞ് സുരക്ഷിതരാകാനും എംബസി ആവശ്യപ്പെടുന്നുണ്ട്.
സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള എറ്റുമുട്ടൽ നാലാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ ജനാല വഴി വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വ്യോമാക്രമണവും ഷെല്ലിംഗും രൂക്ഷമാണ്. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിനെ (ആർഎസ്എഫ്) കലാപസംഘമായി മുദ്ര കുത്തി സുഡാൻ സൈന്യം പിരിച്ച് വിട്ടിരുന്നു. സർക്കാർ ടെലിവിഷൻ കേന്ദ്രം പിടിച്ചെടുത്തതായി ഇരുകൂട്ടവും അവകാശപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളിൽ മരണം നൂറ് കടന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Advisory
We have come across many instances of looting. All Indian nationals are advised please not to venture out. Please ration your supplies. The situation may continue for a few more days. Please try to take help from your neighbours. Please stay at home and remain safe
— India in Sudan (@EoI_Khartoum) April 18, 2023
Comments