ലക്നൗ : വ്യാജ വിലാസത്തിൽ 17 വർഷം മുൻപ് ഇന്ത്യയിലെത്തിയ റോംഹിംഗ്യൻ സ്ത്രീയും, മക്കളും അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഇറച്ചി ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഫാത്തിമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരുടെ രണ്ടാം ഭർത്താവായ നിസാർ , ആദ്യ വിവാഹത്തിലെ മക്കളായ റിഹാന, ഗുൽഷൻ, ആർഷി എന്നിവരും പിടിയിലായി .
17 വർഷം മുമ്പ് മ്യാന്മാറിൽ നിന്ന് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടന്നതാണ് ഫാത്തിമ . പിന്നാലെ ഉത്തർ പ്രദേശിലെ ഇറച്ചി ഫാക്ടറിയില് ജോലി കിട്ടി. താമസിക്കാൻ വീടും കിട്ടി.
ഇവിടെ വച്ചാണ് നിസാറിനെ പരിചയപ്പെടുന്നത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായാണ് തന്നേക്കാൾ വയസ്സ് കുറവുള്ള നിസാറിനെ വിവാഹം കഴിച്ചതെന്ന് ഫാത്തിമ പറഞ്ഞു. തന്റെ ആദ്യവിവാഹത്തിലെ പെണ്മക്കളെയും ഇന്ത്യക്കാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി ഫാത്തിമ നിസാറിന്റെ സഹായത്തോടെ ഇന്ത്യയിലേക്കെത്തിച്ചു.
ഇവരെല്ലാം മൊറാദാബാദിലെ കട്ഘർ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 8 ലെ വാടക വീട്ടിലാണ് കഴിഞ്ഞ 7 മാസമായി താമസിക്കുന്നത്. നിസാറാണ് എല്ലാവർക്കും വ്യാജമായി ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐഡി കാർഡും ഉണ്ടാക്കി നൽകിയത് . ബാങ്ക് അക്കൗണ്ടുകളും തുറന്നു. 17 വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച റോഹിങ്ക്യൻ സ്ത്രീയെയും , പെൺമക്കളെയും നിയമപരമായ പൗരന്മാരാക്കാനായിരുന്നു നിസാറിന്റെ ശ്രമം. ഇവരിൽ നിന്ന് 10 വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഇ-ലേബർ കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തു.
Comments