കൊല്ലം: പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപം കല്ലടയാറിനോട് ചേർന്നുള്ള കുടിലിൽ പുരുഷന്റെതും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ പുഴുവരിച്ച നിലയിലായിരുന്നു. ഷെഡിൽ നിന്നും കടുത്ത ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പുനലൂർ പോലീസ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
സ്ത്രീ പുനലൂരിലും പരിസരങ്ങളിലും കാണാറുണ്ടായിരുന്ന ഇന്ദിര ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യതക്തമാക്കി. പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇരുമൃതദേഹങ്ങൾക്കും അറുപതുവയസോളം പ്രായം തോന്നിക്കുന്നുണ്ട്.
മരണത്തിൽ ദുരൂഹത ഉള്ളതിനാൽ കൊല്ലം റൂറൽ പോലീസ് മേധാവി എം.എൽ സുനിൽ, പുനലൂർ ഡിവൈഎസ്പി ബി വിനോദ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മേൽനടപടികൾ സ്വീകരിച്ചത്. പുനലൂർ സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമകുവെന്നു പോലീസ് പറഞ്ഞു.
Comments