ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചതും എന്നാൽ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം മുസ്ലീം സഹോദരിമാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. മുസ്ലീം സഹോദരിമാർക്ക് വേണ്ടി മുത്തലാഖ് കൊണ്ടുവരാൻ നെഹ്രു
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 50-കളുടെ അവസാനത്തിൽ ഇതിനെ കുറിച്ച് പരാമർശിച്ചു. എന്നാൽ തന്റെ മുസ്ലീം സഹോദരിമാർക്ക് വേണ്ടി ആ കാര്യം ചെയ്യാൻ നെഹ്രുവിന് കഴിഞ്ഞില്ല . എന്നാൽ നരേന്ദ്രമോദി ആഗ്രഹിക്കുക മാത്രമല്ല, അത് പ്രാവർത്തികമാക്കുകയും ചെയ്തു . ജവഹർലാൽ നെഹ്‌റു ജീവിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിക്കുമോ അതോ അദ്ദേഹം ഇത് ചെയ്തതിൽ അസ്വസ്ഥനാകുമോ? നിർഭാഗ്യവശാൽ, പണ്ഡിറ്റ് നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർക്ക് ഇത് മനസ്സിലാകുന്നില്ല.
എ എം എസ് നമ്പൂതിരിപ്പാടിന്റെ പിൻഗാമിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഈ നിയമത്തിൽ തെറ്റ് കണ്ടെത്തുകയും മുത്വലാഖിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്. എന്തൊരു ക്രൂരതയാണ് . ഈ നിയമം 13-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് നടപ്പിലാക്കിയത്, അതായത് ഇത് അവസാനിപ്പിക്കാൻ 800 വർഷത്തിലേറെ സമയമെടുത്തു. മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു .
Comments