തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ വൈകുണ്ഠവും അതിന് മുകളിലായി ഹനുമാൻ രൂപവും ഒരുങ്ങുന്നു. വലിപ്പത്തിന്റെയും പ്രത്യേകതകളുടെയും കാര്യത്തിൽ രാജ്യാന്തര ബഹുമതികൾ നേടിയ ശിവലിംഗവും ഈ ക്ഷേത്രത്തിൽ തന്നെയാണ് ഉള്ളത്. ഇതിന് പിന്നാലെയാണ് ഹനുമാന്റെ രൂപവും ഒരുങ്ങുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്തർക്കായി തുറക്കുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.
2019 നവംബർ ഒന്നിനാണ് വൈകുണ്ഡത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിന് മുകളിൽ ശിവലിംഗത്തെ ബന്ധിപ്പിക്കുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്. കൂടാതെ കൈലാസ പർവതത്തെയും കൈയ്യിൽ വഹിക്കുന്ന 64 അടി നീളമുള്ള ഹനുമാന്റെ രൂപവും ഇതിനൊപ്പം നിർമ്മിക്കുന്നുണ്ട്. ഇത് നിലത്ത് നിന്ന് 80 അടി ഉയരത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഹനുമാന്റെ രൂപം ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് മഠാതിപതി പറഞ്ഞു.
ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി 80 ഉയരത്തിലുള്ള ഹനുമാന്റെ സമീപം എത്താവുന്നതാണ്. അവിടെ നിന്നും വൈകുണ്ഡത്തിൽ പ്രവേശിക്കുന്നു എന്ന തരത്തിലാണ് രൂപകൽപ്പന. വൈകുണ്ഡത്തിനുള്ളിൽ അനന്തശയനവും അതിന് താഴെയായി വീരലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും ദർശിച്ചതിന് ശേഷം താഴെയിറങ്ങാം. അനന്തശയനം, അഷ്ടലക്ഷ്മികൽ, ശയനഗണപതി, ബ്രാഹ്മണ വിഷ്ണു മഹേശ്വർ എന്നീ വിഗ്രഹങ്ങൾ കൊത്തിയെടുത്തിരിക്കുന്നത് വൈറ്റ് മാർബിളിലിലാണ്. രാജസ്ഥാനിലെ ജയ്പൂരിലാണ് വിഗ്രഹങ്ങളുടെ നിർമ്മാണം നടക്കുന്നത്.
Comments