കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലാണ് മൂവർക്കും ഇടിമിന്നലേറ്റത്. മുർഷിദാബാദ് ജില്ലയിലെ വിവിധയിടങ്ങളിലാണ് സംഭവമുണ്ടായത്.
മരിച്ചവരിൽ രണ്ട് കർഷകരും 21 വയസ്സുള്ള ഒരു യുവാവുമാണുള്ളത്. വയലിൽ ഇറങ്ങുന്നതിനിടയിൽ കർഷകർക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ഇനായത്‌നഗർ സ്വദേശി സലാവുദ്ദീൻ ഷെഖ് (21) ആണ് മരിച്ചമറ്റൊരാൾ. ഗംഗാനദീ തീരത്താണ് ഇയാൾക്ക് മിന്നേലേറ്റത് ഒപ്പം ഇയാളുടെ സുഹൃത്തുക്കളായ രണ്ട്‌പേർക്കും മിന്നലേറ്റു. സംഭവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സലാവുദ്ദീന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളായി പശ്ചിമബംഗാളിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. പശ്ചിമബംഗാളിലെ പല സ്ഥലങ്ങളിലും കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments