ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ പിറന്നത് ഇന്ത്യൻ ചരിത്രം. റേസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് മലയാളി നാവികൻ അഭിലാഷ് ടോമി. കടലിലെ തിരമാലകളോട് ഒറ്റയ്‌ക്ക് പൊരുതിയാണ് വിജയകൊടുമുടി അഭിലാഷ് ടോമി കീഴടക്കിയത്. എട്ട് മാസം പിന്നിട്ട ആകംക്ഷയ്‌ക്കാണ് ഇന്ന് വിരാമമായിരിക്കുന്നത്.
ഫ്രാൻസിന്റെ കടൽത്തീര നഗരമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്.ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മത്സരങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് റേസ്. ഇത് അവസാനഘട്ടത്തിൽ മൂന്ന് പേരായി ചുരുങ്ങി. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തിൽ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വർഷം മുൻപുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തിൽ ഏകദേ ശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
ദക്ഷിണാഫ്രിക്കയുടെ വനിതാ താരം കിർസ്റ്റൻ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. ഇവർ തന്നെയായിരുന്നു അഭിലാഷ് ടോമിയുടെ പ്രധാന എതിരാളി. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിച്ചിരുന്നു. അഭിലാഷ് ടോമിയേക്കാൾ നൂറ് നോടിക്കൽ മൈലിൽ അധികം മുന്നിലായിരുന്നു കിർസ്റ്റൺ. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് കിർസ്റ്റൺ തീരം തൊട്ടത്. കിഴ്സ്റ്റൻ നോയിഷെയ്ഫറിന വൻ വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.
2022 സെപ്റ്റംബറിലും 2018-ലും അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തിരുന്നു. 2018-ൽ ഇൻഡ്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിൽ യാച്ച് തകർന്നതോടെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുകയും ചെയ്തിരുന്നു.















