റായ്പൂർ: ദന്ദേവാഡ സ്‌ഫോടനത്തിലെ ഐഇഡികൾ കമ്മ്യൂണിസ്റ്റ് ഭീകരർ രണ്ട് മാസത്തിന് മുൻപ് സ്ഥാപിച്ചതെന്ന് പ്രഥമിക വിവരം. ആക്രമണത്തിന്റെ ഒരു ദിവസം മുൻപ് നടത്തിയ കുഴി ബോംബ് നീക്കം ചെയ്യലിലിൽ സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. തുരങ്കം തുരന്നാണ് സ്‌ഫോടക വസ്തുസ്ഥാപിക്കാൻ സാധ്യതയെന്നും ഛത്തീസ്ഗണ്ഡ് പോലീസ്.
കുറഞ്ഞത് രണ്ട് മാസം മുൻപാണ് ഐഇഡി കുഴിച്ചിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. സ്‌ഫോടക വസ്തുക്കൾ മറച്ച മണ്ണിന്റെ പാളിയിലാണ് പുല്ല് വളർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് മാസം മുൻപാണ് ഐഇഡികൾ കുഴിച്ചിട്ടുണ്ടാവുകയെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു. റോഡരികിൽ 3മുതൽ 4അടി വരെ ആഴത്തിൽ തുരങ്കം തുരന്നാണ് സ്‌ഫോടക വസ്തു കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗണ്ഡിലുണ്ടായ സ്‌ഫോടനത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. ഛത്തീസ്ഗണ്ഡിലെ ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് സംഭവവമുണ്ടായത്.
Comments